Wednesday, 26 June 2013

ചെമ്പകപ്പൂക്കള്‍

ആ കലാലയത്തിന്റെ ഓര്‍മകളില്‍  എന്നും നീ ഉണ്ടായിരുന്നു...ഒപ്പം കലാലയത്തിന്റെ ഐശ്വര്യം ആയിരുന്ന  ചെമ്പക പൂക്കളും .  ചെമ്പക മരത്തില്‍ നിന്ന് ഉതിര്‍ന്നു വീഴുന്ന ചെമ്പക പൂക്കളെ അന്ന് ഞാന്‍ കൈയിലെടുത്ത്  തലോടുമ്പോള്‍ , അവ എന്നോട് പറഞ്ഞിരുന്ന ആ പ്രണയ കഥ നിന്നെ കുറിച്ചായിരുന്നു എന്ന് ഞാന്‍ അറിഞ്ഞിരുന്നില്ല .. ഒരുപാട് വര്‍ഷങ്ങള്‍ ഒന്നിച്ചുണ്ടായിരുന്നിട്ടും   നിന്നിലെ എന്നെയോ എന്നിലെ നിന്നെയോ തിരിച്ചറിയാന്‍   നമുക്ക് കഴിഞ്ഞിരുന്നില്ല .. കലാലയ ജീവിതം അവസാനിച്ചപ്പോഴും അറിയാതെ പോയത് നിന്നിലെ എന്നെ മാത്രം. പല വഴികളിലും നമ്മള്‍ വീണ്ടും കണ്ടുമുട്ടി. നീ എന്നെ നിഴല്‍ പോലെ വീണ്ടും പിന്തുടര്‍ന്നു നീ പോലും അറിയാതെ ... വര്‍ഷങ്ങളള്‍ക്ക് ശേഷം വീണ്ടും.. സൗഹൃതത്തിന്റെ നാളവുമായി എന്നിലേക്ക്  നീ  വന്ന നേരം,  വീണ്ടും ഞാന്‍ ആ പഴയ കലാലയത്തിലെത്തിയപോലെ... എന്റെ മനസറിഞ്ഞ ആ ചെമ്പക പൂക്കള്‍  ഇന്ന്  മണ്ണോടു ചേര്‍ന്ന് പോയ്‌ ... ... നമ്മിലെ സന്തോഷം കാണുവാനായ് ഒരിക്കല്‍ കൂടി ഒന്ന് തിരിച്ചു വന്നിരുന്നുവെങ്കിലെന്നു ആശിച്ചു പോകുന്നു ..

Monday, 10 June 2013

"മാടത്തയും മാതയും... "ഇനിയും കാണുമോ ?

കഴിഞ്ഞ ദിവസത്തെ ട്രെയിന്‍ യാത്രയില്‍ ഒരുപാട് മുഖങ്ങളെ ഞാന്‍ കണ്ടു. ആ ലേഡീസ് കംപാര്‍റ്റ്മെന്റില്‍  എന്റെ മനസിനെ സ്പര്‍ശിച്ചത്  ആ പാട്ടുകള്‍ ആയിരുന്നു... നീല സാരി ഉടുത്ത ആ ചേച്ചി ചുമ്മാ മൂളിപാട്ട്  പാടി. അവിടെ ഇരുന്ന എല്ലാവര്‍ക്കും ആ ചേച്ചിയുടെ പാട്ട് കേള്‍ക്കാന്‍ ആഗ്രഹം തോന്നി . ആദ്യം വിസമ്മതിച്ചു എങ്കിലും എല്ലാവരുടെയും അഭ്യര്‍തനയെ മാനിച്ചു ആ ചേച്ചി ചൊല്ലിതീര്‍ത്ത കവിതകള്‍ എന്റെ മനസിലെ സങ്കടങ്ങളെ തുടച്ചു നീക്കി. ഒപ്പം ട്രെയിനില്‍ പണ്ട് ഉണ്ടായ അനുഭവം പറഞ്ഞു.. കേട്ടപ്പോള് എന്റെ മനസും വേദനിച്ചു. ഞങ്ങളെ പോലെ ഒരിക്കല്‍ ആരൊക്കെയോ പാടാന്‍ നിര്ബന്ധിച്ചു. പാടി കഴിഞ്ഞു ചേച്ചി ഒന്ന് മയങ്ങി അപ്പോള്‍ അവിടെ ഇരുന്നവര്‍ പറഞ്ഞു വട്ടാണെന്ന്. കളിയാക്കി... ആ വേദന ഞാനും മനസിലാകി. ഒരു കലാകാരിയുടെ മുന്‍പില്‍ കലയെ വെറും ഭ്രാന്ത്‌ എന്ന പേരില് അവതരിപ്പിച്ചാല്‍ അവര്‍ക്ക് ഉണ്ടാകുന്ന വിഷമം മനസിലാക്കാന്‍ കഴിയണമെങ്കില്‍ നീ ഏതെങ്കിലും ഒരു കലയെ സ്നേഹിക്കണം. നിന്റെ ഉള്ളില ഒരു കല വേണം ...    അവസാനം ആ ചേച്ചിയോട് ഞാന്‍ പേര് ചോദിച്ചു . "സുജാത വിജയന്‍" ചേച്ചി ഒരു ബുക്ക്‌ എന്റെ നേരെ നീട്ടി. "മാടത്തയും മാതയും ".. അതില്  നിറയെ കവിതകള ആയിരുന്നു. സ്വന്തം മനസ്സില്‍ നിന്ന് വന്ന വരികള്‍ . ഞാന്‍ ട്രെയിന്‍ ഇറങ്ങുന്ന വരെ ആ കവിതകള ആസ്വദിച്ചു. യാത്ര പറഞ്ഞു ഞാന്‍  ഇറങ്ങി. ഇനി കണ്ടു മുട്ടുമോയെന്നു അറിയില്ല.. ആ കൊച്ചു കവിയത്രിയെ എനിക്ക്  ഒരുപാട്  ഇഷ്ടമായി.  .

Tuesday, 4 June 2013

If today was the last day of my love. Would you miss me? Would you hold me close...?

5/6/13

First day in school

പതിവില് കൂടുതലായി എന്ന് ബസ്സില് തിരക്കുണ്ടായിരുന്നു. ജൂണ്‍ മാസത്തിന്റെ നനുത്ത കുളിരും മഴയും എന്നെ വല്ലാതെ തണുപിച്ചിരുന്നു. എന്റെ മനസ് 17 വര്ഷങ്ങള്ക്ക് പിന്നിലേക്ക്‌ നടന്നു . ഇതേപോലെ ഒരു ജൂണ്‍ മാസത്തിലെ നനുത്ത ആ മഴയത്ത് , പുതിയ കുടയും ബാഗും പുത്തനുടുപ്പും ഒക്കെയായി സ്കൂളിന്റെ മുറ്റത്തേക്ക് ,
അമ്മയുടെ കൈ പിടിച്ചു ആദ്യമായി ആ യാത്ര....തന്നെ ഒറ്റക്കാക്കി അമ്മ മടങ്ങുമ്പോള് അപരിചിതമായ ആ ലോകത്ത് ഞാന്  ഒറ്റക്കാകും എന്നോര്ത്  നിറ കണ്ണുകളോടെ നോക്കി നിന്നു. അമ്മയുടെ നിഴല് മറയുന്ന വരെ.. നാളുകള്ക്ക് ശേഷം ആ ലോകത്ത് ഞാനും ഇഴുകി ചേര്ന്നു.... ആ യാത്ര എന്ന് എന്നെ ഇവിടെ വരെ എത്തിച്ചു . ... അന്ന് എനിക്ക്  കൂട്ടായ സുഹൃത്തുകള് ഇന്നും എന്നോടൊപ്പം ഉണ്ട് എന്നോര്ക്കുമ്പോള്  എനിക്ക്  പറഞ്ഞറിയിക്കാന് വയ്യാത്ത ഒരു സന്തോഷം.. വാക പൂ മരത്തിനു ചുറ്റും അന്ന് കൂടി നിന്ന് കഥ പറഞ്ഞ എന്റെ സുഹൃത്തുകള്  ഇന്ന്  പുതു യുഗത്തിന്റെ social n/w വഴി എന്നിലേക്ക്‌ കൂടുതല് അടുത്തു. വല്ലപ്പോഴും ഒരു ഒത്തു ചേരല്. ഒരു കുശലം പറച്ചില് . എല്ലാം ഇന്നു എന്നെ ആ പഴയ കാലത്തില് എത്തിക്കുന്നു.